നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മർവിൻ വില്യംസ്

​​ദൈവം കറകളെ മായിക്കുന്നു

കറികളോഏതെങ്കിലും പാനീയമോ നാം വീഴ്ത്തിയതിനു ശേഷം സ്വയം വൃത്തിയാകാൻ നമ്മുടെ വസ്ത്രങ്ങൾക്കു കഴിയുമായിരുന്നെങ്കിൽ എന്താകുമായിരുന്നു? ബിബിസി യുടെ അഭിപ്രായത്തിൽ, അൾട്രാ വയലറ്റ് രശ്മികൾക്ക് വിധേയമാക്കുമ്പോൾ,സ്വയം കറയും ദുർഗന്ധവും വൃത്തിയാക്കുന്ന ഒരു പ്രത്യേക ലായനി ചൈനയിലെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ ഉണ്ടാകുന്നതിന്റെ ഫലം നിങ്ങൾക്ക് സങ്കൽപിക്കാനാകുമോ?

സ്വയം വൃത്തിയാക്കുന്ന ഒരു ലായനി കറയുള്ള വസ്ത്രങ്ങൾക്കു മേൽ പ്രവർത്തിച്ചേക്കാം, പക്ഷേ കറയുള്ള ആത്മാവിനെ ശുദ്ധീകരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയൂ. പുരാതന യഹൂദയിൽ ദൈവം തന്റെ ജനത്തോട് കോപിച്ചു, കാരണം അവർ തന്നെ "നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞ്'' അശുദ്ധിക്കും തിന്മയ്ക്കും തങ്ങളെതന്നെ ഏല്പിച്ചുകൊടുത്ത്വ്യാജ ദൈവങ്ങളെ ആരാധിച്ചു (യെശ.1:2-4). എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുവാൻ, അവർ ബലികൾ അർപ്പിച്ചും ധൂപം കാട്ടിയും പ്രാർത്ഥനകൾ നടത്തിയും ഒരുമ്മിച്ച് ഒത്തുകൂടിയും സ്വയം ശുദ്ധരാകാൻ ശ്രമിച്ചു. എന്നിട്ടും അവരുടെ കാപട്യവും പാപവും നിറഞ്ഞ ഹൃദയവും അവരിൽനിലനിന്നു(വാ.12-13). അതിനുള്ളപ്രതിവിധി, സ്വയം മാനസാന്തരമുള്ള ഹൃദയത്തോടെ തങ്ങളുടെ ആത്മാവിലെ കറകൾ പരിശുദ്ധനും സ്നേഹവാനുമായ ദൈവത്തിങ്കലേക്ക് കൊണ്ടുവരിക എന്നുള്ളതായിരുന്നു. അവിടുത്തെ കൃപ അവരെ ശുദ്ധീകരിക്കുകയും ആത്മീയമായി "ഹിമം പോലെ വെളുപ്പിക്കുകയും" ചെയ്യുമായിരുന്നു (വാ.18).

നാം പാപം ചെയ്യുമ്പോൾ, സ്വയം ശുദ്ധീകരിക്കുന്നലായനിഇല്ല. താഴ്മയും മാനസാന്തരവും ഉള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങളിൽ നിന്ന് പിന്തിരിഞ്ഞ്,നാം അവനിലേക്ക് മടങ്ങണം. അപ്പോൾ അവൻ, ആത്മാവിന്റെ കറകളെ ശുദ്ധീകരിക്കുന്ന ഒരേയൊരുവൻ, നമുക്ക് പൂർണ്ണമായ പാപമോചനവും പുതുക്കിയ കൂട്ടായ്മയും നൽകും.

കാത്തിരിക്കുവാൻതയ്യാറാകുക

‘കാത്തിരിപ്പ്’ നമ്മുടെ സമാധാനം കവർന്നെടുക്കുന്നത്തിൽ മുഖ്യപങ്കു വഹിച്ചേക്കാം. കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ രമേശ് സീതാരാമന്റെ അഭിപ്രായത്തിൽ, ഇന്റർനെറ്റ്ഉപഭോക്താക്കൾമന്ദഗതിയിലുള്ള ഒരു വെബ് ബ്രൗസർ ലോഡുചെയ്യാൻ കാത്തിരിക്കുന്നതു പോലെ സാർവത്രികമായി നിരാശയും രോഷവും ഉളവാക്കുന്ന കാര്യങ്ങൾ, ചുരുക്കമാണ്. ഒരു ഓൺലൈൻ വിഡിയോ ലോഡ് ചെയ്യാൻ ശരാശരി രണ്ട് സെക്കൻഡുകൾ കാത്തിരിക്കുവാൻ നാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ഗവേഷണം പറയുന്നു. എന്നാൽ,അഞ്ച് സെക്കൻഡുകൾക്ക് ശേഷം പിൻവാങ്ങൽ നിരക്ക് ഏകദേശം 25 ശതമാനമാണ്. പത്ത് സെക്കൻഡുകൾക്ക് ശേഷം ഉപഭോക്താക്കളിൽപകുതിയും അവരുടെ ശ്രമങ്ങൾ ഉപേക്ഷിക്കുന്നു. നാം തീർച്ചയായും അക്ഷമരായ കൂട്ടരാണ്!

യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുമ്പോൾ, അവനെ ഉപേക്ഷിക്കരുത് എന്ന് യാക്കോബ് യേശുവിലുള്ള വിശ്വാസികളെ പ്രചോദിപ്പിച്ചു. ക്രിസ്തുമടങ്ങിവരും എന്നുള്ളതു, കഷ്ടതയ്ക്കു മുന്നിൽ ഉറച്ചു നിൽക്കാനും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും അവരെ പ്രേരിപ്പിക്കുന്നു(യാക്കോബ് 5:7-10). യാക്കോബ് തന്റെ അഭിപ്രായം പറയാൻ കൃഷിക്കാരന്റെ ഉദാഹരണം ഉപയോഗിച്ചു. കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തു കൊണ്ടു 'മുന്മഴയും പിന്മഴയും' അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നതുപോലെ (വാ.7), യേശു മടങ്ങി വരുന്നതുവരെ പീഡനങ്ങളിൽ ക്ഷമയോടിരിപ്പാൻ യാക്കോബ് വിശ്വാസികളെ ഉത്സാഹിപ്പിച്ചു. അവൻ തിരിച്ചു വരുമ്പോൾ, താൻ എല്ലാ ദുഷ്ടതയും പരിഹരിച്ച്ശാലോം, അഥവാ സമാധാനം കൊണ്ടുവരും.

ചിലപ്പോൾ, യേശുവിനായി കാത്തിരിക്കുമ്പോൾ അവനെ ഉപേക്ഷിക്കുവാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ, കാത്തിരിക്കുമ്പോൾനമുക്ക് ''ഉണർന്നിരിക്കാം" (മത്തായി 24:42), "വിശ്വസ്തരായിരിക്കാം'' (25:14-30), അവന്റെ സ്വഭാവത്തിലും വഴികളിലും ജീവിക്കുകയും ചെയ്യാം(കൊലൊ. 3:12). യേശു എപ്പോൾ മടങ്ങി വരുമെന്ന് നമുക്കറിയില്ലെങ്കിലും, അവനു വേണ്ടി നമുക്കു ക്ഷമയോടെ കാത്തിരിക്കാം, അത് എത്ര നീണ്ട കാലത്തോളം ആയാലും.

നമ്മുടെ സുഖത്തിനായിട്ടല്ല

അബിശ്വാസ് തന്റെ മോട്ടോർ സൈക്കിളിൽ പോകുമ്പോൾ ഒരു കാർ അവന്റെ പാതയിലേക്ക് പാഞ്ഞുകയറി അവനെ ഇടിച്ചിട്ടു. അത്യാസന്ന വാർഡിൽ  രണ്ടാഴ്ച കിടന്ന അവൻ ഉണർന്നപ്പോൾ, ഏറ്റവും മോശമായ അവസ്ഥയിലാണ് താന്നെന്ന് അവൻ മനസ്സിലാക്കി. നട്ടെല്ലിന് കാര്യമായി ക്ഷതമേറ്റുതുമൂലം അരക്കെട്ടിനു താഴെ, അവനു പക്ഷാഘാതം ബാധിച്ചു. സുഖംപ്രാപിക്കുവാൻ അബിശ്വാസ് വളരെ പ്രാർത്ഥിച്ചു, പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല. പകരം, ദൈവം തന്നെ കരുണയോടെ പഠിപ്പിച്ചത്,"ക്രിസ്തുവിന്റെ സ്വരൂപത്തോടു അനുരൂപരാകുക എന്നതാണ് ജീവിതത്തിന്റെ ഉദ്ദേശ്യം -നിർഭാഗ്യവശാൽ, എല്ലാം നന്നായുംഅനുകൂലവുമായിരിക്കുമ്പോൾ അത് സംഭവിക്കില്ല. എന്നാൽ. . . ജീവിതം കഠിനമാകുമ്പോൾ, ഓരോ ദിവസവും ജീവിക്കുവാൻ, പ്രാർത്ഥനയിലൂടെ നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾഅത് സംഭവിക്കുന്നു.”

ദൈവത്തോടുള്ള നമ്മുടെ ശരിയായ നിലപാടിന്റെ രണ്ട് നേട്ടങ്ങൾ അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു: “കഷ്ടതകളിൽ ഉണ്ടാകുന്ന സന്തോഷവും സഹിഷ്ണതയും” (റോമർ 5: 3-4). ഈ രണ്ട് നേട്ടങ്ങൾ, കഷ്ടതകൾ എല്ലാം സഹിഷ്ണുതയോടെ സഹിക്കുവാനോ, ചിലർ ചെയ്യുന്നതുപോലെ വേദനയിൽ ആനന്ദം കണ്ടെത്തുവാനോ ഉള്ള ആഹ്വാനമല്ല; കഷ്ടതകളിലും ദൈവത്തിലുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിക്കുവാനുള്ള ക്ഷണമാണത്. ക്രിസ്തുവിനോടൊപ്പം കഷ്ടത സഹിക്കുന്നത്, "സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു”(5:3-4). സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ ഒരിക്കലും കൈവിടുകയില്ല, മറിച്ച് നാം കടന്നുപോകുന്ന അഗ്നിശോധനയിൽ അവൻ നമ്മോടുകൂടെ ഇരിക്കുംഎന്ന വിശ്വാസത്തിൽ നിന്നാണ് ഇതെല്ലാം ഉളവാകുന്നത്. 

നമ്മുടെ കഷ്ടതകളിൽ ദൈവം നമ്മെ കാണുകയും, അവനിൽ വളരുവാൻ സഹായിക്കുകയും ചെയ്യുന്നു.കഷ്ടതകളെഅവന്റെ അനിഷ്ടമായി കാണുന്നതിനുപകരം,നമ്മുടെ സ്വഭാവത്തെ മിനുസപ്പെടുത്തുവാനും രൂപപ്പെടുത്തുവാനും അവയെഅവൻ ഉപയോഗിക്കുന്നതാണെന്ന്കാണുവാനും,തന്മൂലം തന്റെ സ്നേഹം "നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുന്നത്"(5:5) അനുഭവിക്കുവാനുംഇടയാകട്ടെ.

പക വെക്കാതിരിക്കുക

2011 ൽ ഒരു പ്രമോഷണൽ പരിപാടിക്കിടെ എഴുപത്തിമൂന്നു വയസ്സുള്ള കനേഡിയൻ ഫുട്ബോൾ ലീഗിലെ രണ്ട് മുൻ കളിക്കാർ തമ്മിൽ കയ്യാങ്കളി ഉണ്ടായി. അവർക്ക് 1963ൽ കളിക്കുന്ന കാലത്തെ ഒരു കണക്ക് തീർക്കാൻ ഉണ്ടായിരുന്നു. ഒരാൾ മറ്റൊരാളെ ഇടിച്ചു താഴെയിട്ടപ്പോൾ ജനക്കൂട്ടം "വിട്ട് കളയാൻ" വിളിച്ചു പറഞ്ഞു. അവർ അയാളോട് പക വെക്കരുത് എന്ന് പറയുകയായിരുന്നു.

ബൈബിളിൽ ആളുകൾ പക വെച്ചുകൊണ്ടിരുന്നതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. ദൈവം തന്റെ യാഗത്തേക്കാൾ ഹാബേലിന്റെ യാഗത്തിൽ പ്രസാധിച്ചപ്പോൾ കയീൻ തന്റെ സഹോദരനെതിരെ പക വെച്ചുകൊണ്ടിരിന്നു (ഉല്പത്തി 4:5). അവസാനം അത് കൊലപാതകത്തിലേക്ക് നയിക്കത്തക്കവണ്ണം ഈ പക വളരെ കഠിനമായിരുന്നു:—“കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു”(വാ. 8). ന്യായമായും തനിക്ക് ലഭിക്കേണ്ടിയിരുന്ന ജന്മാവകാശം യാക്കോബ് തട്ടിയെടുത്തതുകൊണ്ട് “ഏശാവ് അവനെ ദ്വേഷിച്ചു“ (27:41). ഈ പക വളരെ തീവ്രമായിരുന്നതു കാരണം യാക്കോബിനു മരണഭയത്താൽ ഓടിപ്പോകേണ്ടി വന്നു. 

ബൈബിളിൽ അനേകം പക വച്ചിരുന്നവരുടെ ഉദാഹരണങ്ങൾ മാത്രമല്ല ഇതുപോലുള്ള പകയെ അമര്‍ച്ചചെയ്യാനുള്ള നിർദ്ദേശവും തരുന്നു—എങ്ങനെ ക്ഷമ ചോദിക്കാമെന്നും നിരപ്പു പ്രാപിക്കാമെന്നും. ദൈവം മറ്റുള്ളവരെ സ്നേഹിക്കാനായി നമ്മെ വിളിച്ചിരിക്കുന്നു (ലേവ്യാപുസ്തകം19:18), നമ്മെ ഉപദ്രവിക്കുന്നവർക്കും നിന്ദിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ക്ഷമിക്കുകയും ചെയ്യുവിൻ (മത്തായി 5:43–47), സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ, പ്രതികാരം ദൈവത്തിനു വിടുവിൻ, നന്മയാൽ തിന്മയെ ജയിക്കുക (റോമർ 12:18–21). അവിടുത്തെ ശക്തിയാൽ ഇന്നു നാം പകയെ അമർച്ച ചെയ്യുമാറാകട്ടെ. 

ഉണർന്നിരിപ്പിൻ!

ഒരു ജർമ്മൻ ബാങ്ക് ജീവനകാരൻ 62.40 യൂറോ ഒരു ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കൈമാറ്റം നടത്തുന്നതിനിടയിൽ അബദ്ധത്തിൽ ഡെസ്കിൽ ഇരുന്ന് മയങ്ങിപ്പോയി. മയങ്ങിയപ്പോൾ അയാളുടെ വിരൽ “2“ കീയിൽ ആയിരുന്നു. അതിന്റെ ഫലമായി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് 222 മില്യൺ യൂറോ (19,590,465,355 രൂപ) കൈമാറ്റം ചെയ്തു. ആ ഇടപാട് വെരിഫൈ ചെയ്ത അയാളുടെ സഹപ്രവർത്തകനെ അടക്കം പുറത്താക്കുന്നതിനു ഇത് കാരണമായി. ആ തെറ്റ് കണ്ടുപിടിച്ചു തിരുത്തിയെങ്കിലും, അയാൾ ജാഗരൂഗൻ അല്ലാതിരുന്നത് കാരണം അലസനായ ജീവനക്കാരന്റെ പിഴവ് ബാങ്കിന് ഒരു ദുഃസ്വപ്നമായി മാറി. 

ജാഗ്രതയോടെ ഇരുന്നില്ലെങ്കിൽ അവരും വിലയേറിയ തെറ്റുകൾ വരുത്തുമെന്ന് യേശു തന്റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകി. അല്പനേരം പ്രാർത്ഥനയിൽ ചിലവഴിക്കുന്നതിനായി അവൻ അവരെ ഗെത്ത്ശെമന എന്ന ഇടത്തേക്ക് കൊണ്ടുപോയി. അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ഭൗമിക ജീവിതത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ദുഖവും വ്യാകുലതയും യേശു അനുഭവിച്ചു. അവൻ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോട് അവനോടുകൂടെ ഉണർന്നിരിന്നു പ്രാർത്ഥിക്കുവാനും ജാഗ്രതയോടെ ഇരിക്കാനും ആവശ്യപ്പെട്ടു (മത്തായി 26:38), പക്ഷേ അവർ ഉറങ്ങിപ്പോയി (വാ. 40-41). ഉണർന്നിരുന്ന് പ്രാർത്ഥിക്കാൻ സാധിക്കാതിരുന്നത് അവനെ തള്ളിപ്പറയുകയെന്ന യഥാർത്ഥ പ്രലോഭനം വന്നപ്പോൾ അവരെ പ്രതിരോധമില്ലാത്തവരാക്കി. ക്രിസ്തുവിന്റെ ഏറ്റവും വലിയ ആവശ്യ സമയത്ത് ശിഷ്യന്മാർക്ക് ആത്മീയ ജാഗ്രതയില്ലായിരുന്നു. 

യേശുവിന്റെ വാക്കിനു ചെവി കൊടുക്കാം, അവനോടൊപ്പം പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവിട്ടു കൂടുതൽ ആത്മീകമായി ഉണർവ്വുള്ളവരായിരിക്കാം. അങ്ങനെ ചെയ്യുമ്പോൾ അവൻ നമുക്ക് എല്ലാവിധ പ്രലോഭനങ്ങളേയും എതിർക്കാനുള്ള ബലം തരും. അങ്ങനെ യേശുവിനെ തള്ളിപ്പറയുന്ന വിലകൂടിയ തെറ്റുുകൾ ഒഴിവാക്കാം.

ദൈവത്തിന്റെ വടക്കുനോക്കിയന്ത്രം

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത്,വാൾഡിമർ സെമെനോവ് എന്ന ജൂനിയർ എൻജിനിയർ, എസ് എസ് അൽകോവ ഗൈഡ് എന്ന കപ്പലിൽ ജോലി ചെയ്യുകയായിരുന്ന കാലത്ത്, നോർത്ത് കരോലീനയുടെ തീരത്ത് നിന്ന് ഏകദേശം മൂന്നൂറ് മൈൽ ദൂരെ മാറി ഒരു ജർമ്മൻ അന്തർവാഹിനികപ്പൽ പ്രത്യക്ഷപ്പെട്ട് കപ്പലിനെതിരേ വെടി ഉതിർത്തു. വെടിയേറ്റ കപ്പൽ തീ പിടിച്ച് , മുങ്ങുവാൻ തുടങ്ങി. സെമനോവയും അദ്ദേഹത്തിന്റെ ജോലിക്കാരും ചേർന്ന്, ലൈഫ് ബോട്ട് വെള്ളത്തിൽ ഇറക്കി ,വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് കപ്പൽ ചാലുകൾ കണ്ടുപിടിച്ച് അങ്ങോട്ട് നീങ്ങി.മൂന്നു ദിവസങ്ങൾക്ക് ശേഷം, ഒരു റോന്തു ചുറ്റുന്ന വിമാനം ഇവരുടെ ലൈഫ് ബോട്ട് കണ്ട് തിരിച്ചറിഞ്ഞ് അടുത്ത ദിവസം യു എസ് എസ്  ബ്രൂമേ എന്ന യു എസ് നേവിയുടെ യുദ്ധകപ്പൽ അവരെ രക്ഷിച്ചു.സെമെനോവയേയും ഇരുപത്തിയാറ് ജീവനക്കാരേയും രക്ഷപ്പെടുത്തിയത് ഒരർത്ഥത്തിൽ ആ കോമ്പസ് ആയിരുന്നു.

സങ്കീർത്തനക്കാരൻ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നത് , ജീവിതത്തിൽ വഴി കാണിക്കുവാൻ ബൈബിൾ എന്ന ഒരു കോമ്പസ്  ദൈവം സജ്ജമാക്കിയിട്ടുണ്ട് എന്നാണ്.അദ്ദേഹം തിരുവെഴുത്തിനെ ഒരു “വിളക്കി "നോട് (സങ്കീർത്തനം 119:105) ഉപമിച്ചിരിക്കുന്നു. ആ വിളക്ക് ദൈവത്തെ പിന്തുടരുന്നവരുടെ ജീവിതപാതയിലേക്ക് പ്രകാശം തെളിയിക്കുന്നു. ജീവിതത്തിന്റെ കുത്തൊഴുക്കിലൂടെ ലക്ഷ്യബോധമില്ലാതെ പോകുമ്പോൾ, ദൈവം തിരുവെഴുത്ത് ഉപയോഗിച്ച് , ആത്മീയമായ അക്ഷാംശ രേഖാംശരേഖകൾ മനസ്സിലാക്കി  രക്ഷപ്പെടുവാൻ തന്നെ സഹായിക്കുമെന്ന്  സങ്കീർത്തകൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, നിന്റെ പ്രകാശവും സത്യവും അയച്ച് തരേണമേ; നിന്റെ വിശുദ്ധ പർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ(43:3) എന്ന്  ദൈവത്തോട് പ്രാർത്ഥിച്ചു.

യേശുവിൽ വിശ്വസിക്കുന്ന നമുക്ക്, വഴി തെറ്റുമ്പോൾ, ദൈവത്തിനു പരിശുദ്ധാത്മാവിനാൽ നമ്മെ വഴിനടത്തുവാനും തിരുവെഴുത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും  കഴിയും.ഞങ്ങൾ ബൈബിൾ വായിച്ച് പഠിച്ച് അതിലെ ജ്ഞാനത്തെ പിൻതുടർന്ന് നമ്മുടെ ഹൃദയങ്ങളും മനസ്സും രൂപാന്തരപ്പെടുത്തുവാൻ  ദൈവം ഇടയാക്കട്ടെ.

ഏറ്റവും ഉചിതമായ നാമം

ഒരു ആഗസ്റ്റ് മാസത്തിൽ നല്ല ചൂടും, ഈർപ്പവുമുള്ള ഒരു ദിവസം എന്റെ ഭാര്യ ഞങ്ങളുടെ രണ്ടാമത്തെ മകന് ജന്മം നൽകി. പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ അവൻ പേരില്ലാതെ ഇരുന്നു. ഐസ്ക്രീം പാർലറുകളിലും ദീർഘനേരത്തെ  കാർ യാത്രകളിലും കുറേ സമയം അതിനു ചിലവഴിച്ചെങ്കിലും ഞങ്ങൾക്ക് ഒരു പേര് തീരുമാനിക്കുവാൻ സാധിച്ചില്ല. അവസാനം മീഖാ എന്ന പേര് തീരുമാനിക്കുന്നതിന് മുൻപുള്ള മൂന്നു ദിവസം അവൻ വെറും “ വില്യംസിന്റെ കുഞ്ഞ്” ആയിരുന്നു.

ശരിയായ പേര് തെരഞ്ഞെടുക്കുക കുറച്ച് പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കിൽ, നിങ്ങൾ ദൈവമായിരിക്കണം :എല്ലാ കാര്യങ്ങളും ശാശ്വതമായി മാറ്റുവാൻ കഴിവുള്ളവനായി അവതരിച്ചവന് ഏറ്റവും ഉചിതമായ പേര് നല്കിയ ദൈവം. യെശയ്യാ പ്രവാചകൻ മുഖാന്തരം ആഹാസ് രാജാവിനോട് അവന്റെ വിശ്വാസം കൂട്ടുന്നതിനു  വേണ്ടി “ഒരു  അടയാളം” ചോദിക്കുവാൻ ആവശ്യപ്പെട്ടു (യെശയ്യാവ്  7:10 – 11).  ആഹാസ്  രാജാവ് അടയാളം ചോദിക്കുവാൻ മടിച്ചെങ്കിലും, ദൈവം അവന് എന്തായാലും ഒരു അടയാളം കൊടുത്തു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” (വാ. 14), ദൈവം കുഞ്ഞിനു പേർ നൽകി. നിരാശയിലൂടെ കടന്നു പോകുന്നവർക്ക് അവൻ പ്രത്യാശയുടെ ഒരു അടയാളമായി മാറി. യേശുവിന്റെ ജനനത്തെക്കുറിച്ച് മത്തായി വിവരിക്കുമ്പോൾ   (മത്തായി 1:23) ഇമ്മാനൂവേൽ എന്ന പേര് മനസ്സിൽ തട്ടിയ നിമിഷം , അതിന് ഒരു  പുതിയ അർത്ഥം കൊടുത്തു. യേശു “ഇമ്മാനൂവേൽ” ആയിരിക്കും.അവൻ ദൈവത്തിന്റെ വെറുമൊരു പ്രതിനിധി മാത്രമല്ല,പക്ഷെ ദൈവം ജനം ധരിച്ച്  അവന്റെ ജനത്തെ പാപത്തിന്റെ നിരാശയിൽ നിന്ന് രക്ഷിക്കുവാൻ ഭൂമിയിൽ വന്നവനാണ്.

ദൈവം നമുക്ക് ഒരു അടയാളം തന്നു. ആ അടയാളം അവന്റെ പുത്രനാണ്. ആ പുത്രന്റെ പേർ ഇമ്മാനൂവേൽ എന്നാണ്   -  ദൈവം നമ്മോടു കൂടെ. ആ പേരിൽ ദൈവത്തിന്റെ സാന്നിധ്യവും സ്നേഹവും പ്രതിഫലിക്കുന്നു. ഇന്ന് അവൻ നമ്മെ വിളിക്കുന്നത്, ഇമ്മാനൂവേലിനെ സ്വീകരിക്കുവാനും , അവൻ നമ്മോടു കൂടെ ഉണ്ടെന്ന് അറിയുവാനുമാണ്.

അവൻ ശൂന്യങ്ങളെ നിറക്കുന്നു

15 വയസ്സുള്ള ആ പെൺകുട്ടി , ടീഷർട്ടിന്റെ നീളൻ കൈ സ്വയം പീഡിപ്പിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ളവർ ചെയ്യുന്നതു പോലെ ചുരുട്ടി വച്ചിരിക്കുന്നത് മന:ശാസ്ത്രജ്ഞ ശ്രദ്ധിച്ചു.അവൾ തന്റെ ഉടുപ്പിന്റെ കൈ പുറകോട്ട് മാറ്റിയപ്പോൾ കയ്യിൽ "എംപ്റ്റി " ( ശൂന്യ) എന്ന്‌ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞിരിക്കുന്നത് കണ്ടു. ലെവിനയ്‌ക്ക് വലിയ ദുഃഖം തോന്നി; എങ്കിലും പെൺകുട്ടി അവളുടെ പ്രശ്നപരിഹാരത്തിനുള്ള സഹായം സ്വീകരിക്കാൻ തയ്യാറായിരുന്നു എന്നതിൽ സന്തോഷവും തോന്നി.

ഒരർത്ഥത്തിൽ, ഹൃദയത്തിൽ "എംപ്റ്റി " എന്ന് കൊത്തി വെച്ചിരിക്കുന്ന പലരുടെയും പ്രതീകമാണ് ആ പെൺകുട്ടി. യേശു വന്നത് ഈ ശൂന്യതയെ നികത്തി " സമൃദ്ധി " (യോഹന്നാൻ 10:10) വരുത്തുന്നതിനാണെന്നാണ് യോഹന്നാൻ എഴുതിയത്. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു പൂർണ്ണ ജീവിതത്തിനുള്ള അഭിവാഞ്ഛ ദൈവം വെച്ചിട്ടുണ്ട്; എല്ലാവരും തന്നോടുള്ള സ്നേഹബന്ധമനുഭവിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു. എന്നാൽ "കള്ളൻ " വന്ന് , മനുഷ്യരെയും വസ്തുക്കളെയും സാഹചര്യങ്ങളെയും ഒക്കെ ഉപയോഗിച്ച് , അവരുടെ ജീവിതങ്ങളെ താറുമാറാക്കാൻ ശ്രമിക്കുമെന്നും കർത്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ( വാ . 1,10 ) ജീവിതം നല്കാം എന്ന് പറഞ്ഞു വരുന്ന പലരും കാപട്യവും അനുകരണവുമാകാം. എന്നാൽ യേശു വാഗ്ദാനം ചെയ്യുന്ന "നിത്യജീവൻ " യഥാർത്ഥമായതാണ് ; "ആരും [നമ്മെ] അവന്റെ കൈയിൽ നിന്നു തട്ടിയെടുക്കുകയില്ല" ( വാ . 28 ).

നമ്മുടെ ഹൃദയങ്ങളിലെ ശൂന്യതയിൽ ജീവൻ പകരാൻ യേശുവിന് മാത്രമേ കഴിയൂ. നിങ്ങൾ ശൂന്യത അനുഭവിക്കുന്നെങ്കിൽ ഇന്ന് തന്നെ അവനെ വിളിച്ചപേക്ഷിക്കുക. നിങ്ങൾ ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ദൈവീക ആലോചനകളെ പ്രാപിക്കുക. ക്രിസ്തുവിന് മാത്രമാണ് സമ്പൂർണ്ണവും സമൃദ്ധവുമായ ജീവിതം പ്രദാനം ചെയ്യാനാകുകയുള്ളൂ; അവനിൽ മാത്രമാണ് ജീവിതത്തിന് ശരിയായ അർത്ഥവും കണ്ടെത്താൻ കഴിയൂ.

അർത്ഥശൂന്യമായവയിൽ ആനന്ദം കണ്ടെത്തുന്നു

2010 ൽ "ഞാൻ വിരസമായവ ഇഷ്ടപ്പെടുന്നു"( ഐ ലൈക് ബോറിങ് തിങ്സ്) എന്ന ബ്ലോഗ് ആരംഭിച്ച ജെയിംസ് വാർഡ്, " വിരസതയുടെ സമ്മേളനം" എന്ന പേരിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. അത് ലൗകികവും സാധാരണവും അവഗണിക്കപ്പെട്ടതുമായ കാര്യങ്ങളുടെ, ഒരു ദിവസത്തെ ആഘോഷമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പ്രസംഗകർ ഒക്കെ സംസാരിച്ചത് അർത്ഥശൂന്യമായി കണക്കാക്കുന്ന വിഷയങ്ങളായ തുമ്മൽ, നാണയം ഒറ്റാൽ സാധങ്ങൾ ലഭിക്കുന്ന വില്പന യന്ത്രത്തിന്റെ ശബ്ദം, 1999 ലെ ഇങ്ക് ജെറ്റ് പ്രിന്റർ എന്നിവയായിരുന്നു. വിഷയങ്ങളൊക്കെ വിരസമായവയാണെന്ന് വാർഡിന് അറിയാം, എന്നാൽ പ്രസംഗകർക്ക് ഏത് സാധാരണ കാര്യത്തെയും രസകരമായും അർത്ഥമുള്ളതായും ആനന്ദകരമായും തീർക്കാൻ കഴിയും.

സഹസ്രാബ്ദങ്ങൾക്കു മുമ്പ് , ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ അർത്ഥശൂന്യവും ലൗകികവുമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുവാനുള്ള അന്വേഷണം നടത്തി. പ്രയത്നങ്ങളുടെ പിന്നാലെ പോയി, ആട്ടിൻ കൂട്ടത്തെ സമ്പാദിച്ചു, മഹാസമ്പത്ത് ശേഖരിച്ചു , സംഗീതക്കാരെ സമ്പാദിച്ചു, രമ്യഹർമ്മങ്ങൾ നിർമ്മിച്ചു. (സഭാ. 2:4-9) ഇവയിൽ കുലീനമായതും അല്ലാത്തവയും ഉണ്ടായിരുന്നു. അർത്ഥം അന്വേക്ഷിച്ചുള്ള ഈ യാത്രയുടെ അവസാനം എല്ലാം വിരസമായാണ് രാജാവിന് അനുഭവപ്പെട്ടത് (വാ. 11).  ദൈവത്തെ ഉൾകൊള്ളിക്കുവാനായി, മനുഷ്യന്റെ അനുഭവത്തിന്റെ പരിധിയിൽ ഒതുങ്ങുന്ന, ഒരു ലോകവീക്ഷണമാണ് ശലോമോന് ഉണ്ടായിരുന്നത്. എന്നാൽ, അവസാനം, ദൈവത്തെ അംഗീകരിച്ച് ആരാധിക്കുമ്പോൾ മാത്രമാണ് ഈ ലൗകിക കാര്യങ്ങളും ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്ന്  അദ്ദേഹം മനസ്സിലാക്കി. ( 12:1-7) നമുടെ ജീവിതം വല്ലാതെ മടുക്കുമ്പോൾ (വാ.1 ) നമ്മുടെ തന്നെ അനുദിന സമ്മേളനം നടത്താം  അങ്ങനെ "സ്രഷ്ടാവിനെ ഓർക്കുക”- ഈ ദൈവം നമ്മുടെ ഐഹിക കാര്യങ്ങളെ അർത്ഥമുള്ളതാക്കി മാറ്റും. 

നാം അവനെ ഓർക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ സാധാരണ കാര്യങ്ങൾ അത്ഭുതവും; നിസ്സാര കാര്യങ്ങളിലും കൃതജ്ഞത തോന്നുന്നവരും; ജീവിതത്തിലെ അർത്ഥശൂന്യമെന്ന് കരുതുന്ന കാര്യങ്ങളിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.

തുടക്കക്കാർക്കുള്ള ജീവിത മാർഗനിർദേശം

എന്റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തിന് ശേഷം, ഞാൻ ബ്ലോഗിങ് ചെയ്യാനായി പ്രചോദിതനായി. ആളുകൾ അവരുടെ ഭൂമിയിൽ ലഭിക്കുന്ന നിമിഷങ്ങളെ അർത്ഥപൂർണ്ണമായ ജീവിത നിമിഷങ്ങളാക്കി മാറ്റുന്നതിന് പ്രചോദനം നൽകുന്ന കാര്യങ്ങൾ എഴുതണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ ബ്ലോഗിങ്ങിൽ തുടക്കക്കാരായവർക്കുള്ള ഒരു ഗൈഡിലേക്കു എന്റെ ശ്രദ്ധ തിരിച്ചു. ഏത് പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നും, തലക്കെട്ടുകൾ എങ്ങനെ തിരഞ്ഞെടുക്കണമെന്നും, ശ്രദ്ധപിടിച്ചുപറ്റുന്ന പോസ്റ്റ് എങ്ങനെ തയ്യാറാക്കണമെന്നും ഞാൻ മനസ്സിലാക്കി. അങ്ങനെ 2016 ൽ എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ജനിച്ചു.

നിത്യജീവൻ എങ്ങനെ സ്വന്തമാക്കണമെന്ന് വിവരിക്കുന്ന "തുടക്കക്കാർക്കുള്ള മാർഗനിർദേശം" പൗലോസ് എഴുതിയിട്ടുണ്ട്. റോമർ 6: 16-18  ൽ നാമെല്ലാം ദൈവത്തോടുള്ള ശത്രുത്വത്തിൽ (പാപത്തിൽ) ജനിച്ചുവെന്നും യേശുവിനു (നമ്മുടെ) "പാപത്തിൽനിന്നു സ്വാതന്ത്ര്യം" നല്കാൻ കഴിയുമെന്നും താരതമ്യപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം പാപത്തിന്റെ അടിമയും ദൈവത്തിന്റെ അടിമയും തമ്മിലുള്ള വ്യത്യാസവും, ജീവൻ നൽകുന്ന ദൈവീക വഴികളെക്കുറിച്ചും പൗലോസ് വിവരിക്കുന്നു (വാ.19-20). "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ" (വാ.23) എന്ന് അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു. മരണം എന്നതിന് ദൈവത്തിൽ നിന്നും എന്നെന്നേക്കുമായി വേർപിരിഞ്ഞിരിക്കുക എന്നാണ് അർത്ഥം. നാം ക്രിസ്തുവിനെ തള്ളിപ്പറയുമ്പോൾ നമുക്ക് സംഭവിക്കുന്ന വിനാശകരമായ കാര്യം ഇതാണ്. എന്നാൽ ദൈവം നമുക്ക് യേശുവിൽ ഒരു ദാനം നൽകിയിരിക്കുന്നു - അതാണ് പുതുജീവൻ. അത് ഭൂമിയിൽ ആരംഭിച്ചു സ്വർഗത്തിൽ ദൈവത്തോടൊപ്പം തുടരുന്നതാണ്.

നിത്യജീവിനെപ്പറ്റി തുടക്കക്കാർക്കായുള്ള ഗൈഡിൽ പൗലോസ്  തിരഞ്ഞെടുപ്പിനായി രണ്ടു കാര്യങ്ങൾ നമുക്ക് മുൻപിൽ വക്കുന്നു - മരണത്തിലേക്ക് നയിക്കുന്ന പാപം തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിത്യജീവനിലേക്ക് നയിക്കുന്ന യേശുവിന്റെ ദാനം തിരഞ്ഞെടുക്കുക. താങ്കൾ അവിടുത്തെ ദാനമാകുന്ന ജീവൻ സ്വീകരിച്ചാലും. താങ്കൾ ഇതിനകം യേശുവിനെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഇന്ന് ആ ദാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുക!